Movies
പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കഥയെഴുതി സംവിധാനം ചെയ്ത "കരുതൽ’ എന്ന ചിത്രം പ്രേക്ഷകരിൽ നേർത്ത നോവു പടർത്തിയ ഒന്നായിരുന്നു. വലിയ വീടുകളിൽ തനിച്ചായിപ്പോകുന്ന പ്രായമായ മാതാപിതാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. ഒരു ഫോൺവിളിക്കും കരുതൽ സ്പർശത്തിനും കാത്തിരിക്കുന്നവരുടെ കഥ.. സിനിമയെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നു...
ഈ പ്രമേയം തെരഞ്ഞെടുക്കാനുള്ള കാരണം?
കാലത്തിന് അനിവാര്യമായ പ്രമേയമാണെന്ന് ഉറപ്പുണ്ടായിരുന്നു. പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീടുകൾ നാട്ടിൽ ഒട്ടേറെയുണ്ട്. പഠനത്തിനും ജോലിക്കുമായി പോകുന്ന മക്കൾ നാട്ടുകാർ എന്തുപറയും എന്ന ന്യായംവച്ച് ഇവരെ സംരക്ഷണകേന്ദ്രങ്ങളിലാക്കാനും തയാറാകുന്നില്ല. വിദേശങ്ങളിൽ.
പലപ്പോഴും ഈ മാതാപിതാക്കളുടെ ജീവനുപോലും മോഷ്ടാക്കളിൽനിന്നൊക്കെ ഭീഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സിനിമയെക്കുറിച്ചു ചിന്തിച്ചത്.
മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയപ്പോഴുണ്ടായ വ്യത്യാസം?
ഷോർട്ട്ഫിലിമുകളാണ് ഞാൻ മുന്‍പു ചെയ്തിരുന്നത്. പെട്ടെന്ന് ബിഗ് സ്ക്രീനിലേക്കു വന്നപ്പോൾ ഒരു തുടക്കക്കാരൻ എന്ന നിലയിൽ ധാരാളം വെല്ലുവിളികൾ നേരിട്ടിരുന്നു. എങ്കിലും പിന്തുണയായി ഒരു ടീം കൂടെയുണ്ടായതിനാൽ പേടി തോന്നിയില്ല.
കരുതൽ എന്ന ചിത്രം സമൂഹത്തിനു നൽകുന്ന സന്ദേശം?
ചിത്രത്തിന്റെ പേരിൽ തന്നെ അതിനുള്ള ഉത്തരവുമുണ്ട്. ലോകത്തിൽ ഏതൊരു ബന്ധം എടുത്തു നോക്കിയാലും അതിന്റെയെല്ലാം അടിസ്ഥാനം കരുതൽ ആണ്. മാതാപിതാക്കൾക്ക് മക്കളോടുള്ള കരുതൽ, അതുപോലെ തിരിച്ചും. കൂട്ടുകാരോടും കൂടപ്പിറപ്പുകളോടും സഹജീവികളോടുമുള്ള കരുതൽ, ഭാര്യാഭർതൃ ബന്ധം...
എല്ലാത്തിന്റേയും അടിസ്ഥാനം കരുതലാണ്. എല്ലാ ബന്ധങ്ങളെയും കരുതലോടെ കാണണം, എല്ലാ വ്യക്തികളേയും കരുതലോടെ കാണണം എന്ന സന്ദേശമാണ് സിനിമയിലൂടെ നൽകിയത്. മിക്കവരും ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളാണ് ചിത്രത്തിൽ പറഞ്ഞത്. ഇത് ഞങ്ങളുടെ കഥയാണല്ലോ എന്നാണ് സിനിമകണ്ടിറങ്ങിയ പലരും പറഞ്ഞത്. അതുതന്നെയാണ് ആദ്യ സിനിമ നൽകിയ സംതൃപ്തി.
National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിവികെ സ്ഥാനാർഥികളെ കണ്ടെത്താൻ അഭിമുഖം ആരംഭിച്ചു. സ്ഥാനാർഥിത്വം ആഗ്രഹിച്ച് നൂറുകണക്കിനു പേരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ഇവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ പണയൂരിലെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തിയാണ് അഭിമുഖം നടത്തുന്നത്. 234 മണ്ഡലങ്ങളിലും തനിച്ചു മത്സരിക്കാനാണ് നീക്കമെങ്കിലും ടിവികെയെ എൻഡിഎ സഖ്യത്തിലെത്തിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.
വിസിൽ ചിഹ്നമാണ് ടിവികെയ്ക്ക് അനുവദിച്ചിട്ടുള്ളത്. പാർട്ടി അധ്യക്ഷൻ വിജയ് പെരമ്പൂര്‍ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വികസനത്തില്‍ പിന്നോക്കം നില്ക്കുന്ന നിമയസഭാ മണ്ഡലത്തില്‍ നിന്നും താന്‍ ജനവിധി തേടുമെന്ന് നേരത്തെ വിജയ് പ്രഖ്യാപിച്ചിരുന്നു.
Movies
"പവിഴ മഴയേ’, "രതിപുഷ്പം’, "പറുദീസ’, "ഇല്യൂമിനാറ്റി’, "ആരാധികേ’, "ഏയ് ബനാനേ’, "ആദരാഞ്ജലി നേരട്ടെ’, "തലതെറിച്ചവര്‍’, "ബേബി ബേബി’, "ഹാര്‍ട്ട് അറ്റാക്ക്’, "നിലാ കായും വെളിച്ചം’, "കുഞ്ഞിക്കവിള്‍ മേഘമേ’...തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയൊരുക്കിയ വെബ്സീരീസ് "റോസ്ലിന്’ ഹോട്ട് സ്റ്റാറിനെ തീപിടിപ്പിച്ചു മുന്നേറുന്നു.
ജീത്തു ജോസഫിന്റെ സംവിധാനസഹായി സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത സീരീസില്‍ വിനീത്, മീന, സഞ്ജന ദിപു, ഹക്കീം ഷാജഹാന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍.
"റോസ്ലിന് എന്ന പതിനേഴുകാരിയുടെ ഒരവധിക്കാലം. നിങ്ങളും അവള്‍ക്കൊപ്പം ചെലവിടുന്നു എന്ന മാനസികാവസ്ഥയിൽ ഈ സീരീസ് കാണൂ. കഥാസഞ്ചാരം അതിവേഗത്തിലല്ലെങ്കിലും നിങ്ങള്‍ ഇതില്‍ ചെലവഴിക്കുന്ന സമയം പാഴാകാതെ, തൃപ്തിതരുന്ന, ഒരുപക്ഷേ ഞെട്ടിക്കുന്ന ഒരു കഥാവസാനം ഞാന്‍ ഉറപ്പുതരുന്നു’ -വിനായക് ശശികുമാർ പറയുന്നു.
തിരക്കഥയെഴുത്ത് ആഗ്രഹിച്ചിരുന്നോ..?
Kerala
തിരുവനന്തപുരം: കുട്ടിക്കാല ഓർമകൾ നടൻ മോഹൻലാലുമായി പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടും മിണ്ടിയും ഇരുവർ എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി മനസുതുറന്നത്.
ഒഴിവുവേളകൾ കിട്ടുവാണെങ്കിൽ വായനവും ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യറുള്ളത്. മലയാള സിനിമയിൽ മറക്കാനാവാത്ത സിനിമകളിലൊന്ന് അമൃതം ഗമയ ആണ്. ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ട്. ആക്ഷൻ പടങ്ങൾ കാണാനാണ് ഏറെയിഷ്ടം. രജനീകാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറുപ്പത്തിൽ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നു. ആ സമയത്ത് ലൈറ്റ് ഒന്നും ഇല്ലായിരുന്നു. എംഎല്‍എയായിരിക്കുമ്പോൾ തന്നെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാലമാണ്.
രാത്രിയിലെ ഇരുളിൽ ഏത് സമയവും എവിടെയും ഏത് പ്രേതവും ഭൂതവും പ്രത്യക്ഷപെടാമെന്നാണ് തോന്നിയിരുന്നത്. അതെല്ലാം വളര്‍ന്നപ്പോൾ താൻ തന്നെ മാറ്റിയെടുത്തു.
തനിക്കുള്ളത് രണ്ട് സഹോദരന്മാർ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളവർ ചെറുപ്രായത്തില്‍ തന്നെ വിട്ടുപോയെന്ന് സഹോദരങ്ങളെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
സന്യാസ ജീവിതത്തിന്റെ അംശം മനസിലുണ്ട്. മാതാപിതാക്കൾ ഈശ്വര വിശ്വാസികളായിരുന്നു. രാമായണവും കൃഷ്ണപ്പാട്ടും അമ്മയ്ക്ക് വായിച്ചുകൊടുക്കും. അഞ്ചാം തരത്തിൽ ആദ്യ പഠനം അവസാനിച്ചു. അമ്മ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
എന്റെ എല്ലാ കാര്യങ്ങളിലും തണലായി അമ്മ എന്നും കൂടെയുണ്ടായിരുന്നു. ഏറെ കരുതലോടെ എന്നെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എന്റെ അമ്മ. അമ്മയുടെ വേർപിരിയൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരക്ഷരം പോലും പുറത്ത് പറയാൻ സാധിച്ചിട്ടില്ല. അത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്.
അഞ്ചാം തരത്തിൽ പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയിരുന്ന ഒരു ബാല്യമായിരുന്നു തനിക്കുണ്ടായിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ കുട്ടി പഠിക്കട്ടെ എന്നാണ് അവർ പറഞ്ഞത്. അതറിഞ്ഞ് എത്തിയ പ്രധാനധ്യാപകനും മാനേജറും അമ്മയോട് സംസാരിച്ചതിന് പിന്നാലെയാണ് യുപി സ്കൂളിൽ ചേരുന്നതെന്നും അദ്ദേഹം ഓർത്തു.
യുപി സ്കൂളിൽ വച്ച് കഥാപ്രസംഗം നടത്തിയിരുന്നു. ചെറുപ്പത്തിൽ നന്നായി വായിക്കുമായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു. ടോൾസ്റ്റോയ്, വിക്ടർ ഹ്യൂഗോ, തകഴി എന്നിവരുടെ രചനകൾ വായിക്കുമായിരുന്നു. തനിക്കെതിരെ വരുന്ന വാർത്തകളിൽ വ്യാകുലപ്പെടാറില്ല, അതിൽ ഇടപെടാറില്ല.
ഇന്ന് വരെ ഒരു വാർത്തയിലും നേരിട്ട് വിളിച്ച് ഇടപെടൽ നടത്തിയിട്ടില്ല. പാർട്ടിയോടുള്ള എതിർപ്പാണ് തന്നെ പറ്റിയുള്ള വാർത്തകൾ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴിവുവേളകൾ കിട്ടുവാണെങ്കിൽ വായന, ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യറുള്ളത്.
ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് പുറത്തിറങ്ങും. സോഷ്യൽ മീഡിയ പേജുകളിലൂടെയും ചാനലുകളിലൂടെയും അഭിമുഖത്തിന്റെ പൂർണരൂപം കാണാം.
കണ്ടും മിണ്ടിയും ഇരുവർ എന്നാണ് അഭിമുഖത്തിന് നൽകിയിരിക്കുന്ന പേര്. രണ്ട് ദിവസമെടുത്ത് ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് അഭിമുഖത്തിന്റെ ഉള്ളടക്കമെന്നാണ് പുറത്തുവന്ന ടീസർ നൽകുന്ന സൂചന.
സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖം തയാറാക്കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിമുഖത്തെ പിആർ സ്റ്റണ്ട് എന്ന് പ്രതിപക്ഷം പരിഹസിച്ചിരുന്നു. എന്നാൽ മോഹൻലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നാണ് സിപിഎം മറുപടി.
Education
ചങ്ങനാശേരി: അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 2026-27 അധ്യയന വര്‍ഷത്തിലേക്ക് താഴെ സൂചിപ്പിച്ചിരിക്കുന്ന വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു.
വിഷയങ്ങള്‍: ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹോം സയന്‍സ്.
നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ മാര്‍ച്ച് അഞ്ചിന് മുന്‍പായി അതിരൂപത കോര്‍പറേറ്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതി നേരിട്ട് അറിയിക്കും.
Samskarikam
നിഗൂഢതകൾ ഒളിപ്പിക്കാതെ, തന്റെ പരിസരങ്ങളിലെ ജീവിതം എഴുതുന്നു എൻ.ആർ. രാജേഷ്. മനുഷ്യനും പ്രകൃതിയും തമ്മിൽ നേരിട്ടുള്ള സംവാദമോ/ഇഴുകിച്ചേരലോ ആയി മാറുന്നു കവിതകൾ.
"സ്ക്രൂ ഡ്രൈവറിലെ മഴവില്ല്' എന്ന പുതിയ കാവ്യസമാഹാരത്തെ മുൻനിർത്തിയുള്ള സംഭാഷണം.
കവിതയിൽ 28 വര്‍ഷം പിന്നിടുന്നു. കവിതയിലെ ജീവിതം എങ്ങനെയായിരുന്നു. കവിത എങ്ങനെ മാറിയെന്നാണ് വിലയിരുത്തൽ
കവിതയില്‍ ഇപ്പോള്‍ സ്വതന്ത്രമായി ആര്‍ക്കും എഴുതാം. സ്വന്തം പരിസരത്തെ, വ്യത്യസ്ഥമായ ഭാഷയിലും നോട്ടങ്ങളിലും അവതരിപ്പിക്കുന്നവരാണ് കവിതയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അല്ലാത്തവരുണ്ട്. ഇനിയുള്ള കാലം തൊഴിലിടങ്ങളില്‍പ്പോലും പിടിച്ചുനില്‍ക്കുന്നത് പുതുക്കപ്പെടുന്ന മനുഷ്യരായിരിക്കും.
എനിക്കു മുന്‍പുള്ള എഴുത്തും എനിക്കു ശേഷമുള്ള എഴുത്തും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. അതിനെ നിരന്തരം എഡിറ്റ് ചെയ്യാനുള്ള ശ്രമങ്ങളാണ് എന്റെ എഴുത്ത്. അതിവേഗം നഗരമായിക്കൊണ്ടിരിക്കുന്ന ഇടങ്ങളാണ് എന്റെ കവിതയില്‍ പലപ്പോഴും കടന്നുവരുന്നത്.
നാം ജീവിക്കുന്ന പരിസരമാണ് നമ്മുടെ കവിതയെ മാറ്റുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കവിത പലപ്പോഴും സാധാരണക്കാരുടെ വിഷയമേ അല്ലെന്നു തോന്നിയിട്ടുണ്ട്.
ലാവണ്യഭാഷയില്നിന്ന് ജീവിതപരിസരഭാഷയിലേക്കുള്ള മാറ്റം
ലാവണ്യഭാഷയില്നിന്ന് കവിത പൂര്‍ണമായി മാറി എന്നു തോന്നിയിട്ടില്ല. ജീവിതപരിസരമുള്ള ലാവണ്യ ഭാഷയായി അത് കവിതയില്‍ ഹിറ്റാക്കിയെടുക്കുന്നവരുണ്ട്. എന്നാല്‍ അതിനുമുന്നെ തന്നെ ജീവിതപരിസരഭാഷ പല മുതിര്‍ന്ന കവികളിലും ഉണ്ടായിരുന്നു.
ജീവിതപരിസരഭാഷയില് എഴുതുമ്പോള്‍ പരുക്കനായി മാറുന്ന എഴുത്തുകാര്‍, സൗന്ദര്യം വെട്ടിക്കളയുന്ന എഴുത്തുകാര്‍, സുന്ദരിയായി കവിതയെ മേക്കപ്പ് റൂമിലേക്ക് മാറ്റാത്തവര് ഏറ്റവും കുറവ് വായനക്കാരെ നേടുന്ന കാലമാണിത്.
2000 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ എഴുതിയിട്ടുള്ള കവികള്‍ക്ക് ഒരു കൂട്ടായ്മയൊന്നും ഉണ്ടായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ പറഞ്ഞ ഈ തലമുറമാത്രം സംഘകവികള്‍ ആയിരുന്നില്ല, എന്ന് തോന്നിയിട്ടുണ്ട്.
അവരുടെ കവിതാകാലവും, കവിതയും പുനര്‍വായനകള്‍ ഉണ്ടാകേണ്ടവയായിരുന്നു. അക്കാലത്ത് എഴുതിയിട്ടുള്ള ഫ്രെയിമുകള്‍ ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടി മാത്രം.
സമൂഹമാധ്യമങ്ങളില്‍ ഗൗരവകരമായ എഴുത്ത് ഉണ്ടാകുന്നുണ്ടോ
സമൂഹമാധ്യമങ്ങളില്‍ കടലാസ് മാധ്യമങ്ങളിലെപ്പോലെ നന്നായി എഴുതുന്നവരും മോശമായി എഴുതുന്നവരും ഉണ്ട്. എഡിറ്റിംഗിനുള്ള ക്ഷമ എഴുത്തുകാരന് കാണിക്കണമെന്ന് മാത്രമേ തോന്നിയിട്ടുള്ളു.
സത്യാനന്തരകാലഘട്ടത്തിലെ എഴുത്ത്, ആകുലതകളും പ്രതീക്ഷകളും
ആകുലതകളൊന്നുമില്ല. എഴുത്തുകാരില്‍ മാത്രമായിട്ടല്ലല്ലോ ലോകത്തിന്റെ ആകുലതകളും പ്രതീക്ഷകളും കിടക്കുന്നത്. മറിച്ച്, രാഷ്ട്രീയപരമായി പരിശോധിച്ചാല്‍, രാഷ്ട്രീയം സംസാരിക്കുന്ന എഴുത്തുകാരില്‍ മാത്രമേ ആകുലതകളും പ്രതീക്ഷകളും അത്തരത്തില്‍ തോന്നുന്നുള്ളു.
ഇനി എഴുത്തിന്റെ കാര്യത്തില്‍ മാത്രമാണെങ്കില്‍ കരുത്തുള്ള രചനകള്‍ എപ്പോഴും രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. അത് എക്കാലത്തും അങ്ങനെതന്നെയാണ്. പുതിയ കാലത്തെ ശബ്ദങ്ങളെയും ജീവിതത്തെയും അടയാളപ്പെടുത്താന്‍ കഴിയുന്നവരാകണം ചെറുപ്പക്കാരായ എഴുത്തുകാര്‍ എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളു.
അവരുടെ കാലഘട്ടത്തിലെ പ്രത്യേകതകള്‍ ആവിഷ്കരിക്കുന്നത് കാത്തിരിക്കുന്ന ഒരു വായനക്കാരന് കൂടിയാണ് ഞാന്‍.
പുതുകവിത ഭാഷാവ്യവഹാരം മാത്രമായി ഒതുങ്ങിയോ
ഭാഷയില്‍ ഒന്നും ചെയ്യാതെ "പാട്ടുകവിത'യിൽ എന്തെങ്കിലും ചെയ്യുന്നതാണ് കവിതയെന്നു തെറ്റിദ്ധരിക്കുന്ന ഒരിടത്താണ് നമ്മള് ജീവിക്കുന്നത്. ഞാന്‍ മുമ്പ് പറഞ്ഞല്ലോ നന്നായി എഴുതുന്ന ഒരുപാട് കവികളുണ്ട്.
അങ്ങനെ ഭാഷാവ്യവഹാരത്തെപ്പറ്റി പറയുന്നവര്‍ അത്തരം എഴുത്തുകാരുടെ കവിതകളിലേക്കും. ഒറ്റപ്പെട്ട ഒന്നോ രണ്ടോ കവിതകളെഴുതി മാഞ്ഞുപോയ ചിലരുടെ കവിതകളും വായിക്കണം. എല്ലാ കാലത്തും ഭാഷാവ്യവഹാരം ഉണ്ട്. ഇക്കാലം മാത്രമായി തിന്മയില്ല, നന്മയും.
തിന്മയും ഗുണവും ഗുണമില്ലായ്മയും നന്മയും ചേര്‍ന്നതാണ് എല്ലാ കാലങ്ങളും. അതെല്ലാം എല്ലാ കാലത്തെയും കവിതയിലും ഉണ്ടാകും. ഇക്കാലം എന്ന ഒരു തറഞ്ഞുനില്ക്കല് അതിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നേയില്ല.
വായനയുടെ അവസാനം അസ്തമിക്കുന്നുവോ
കവിതയെ കാലം തിരിച്ചു വായിച്ചാലും ഇല്ലെങ്കിലും എല്ലാക്കാലത്തും വായനയുടെ അവസാനം അസ്തമിക്കുന്ന കവിതകളുണ്ട്. ആവിഷ്കാര സങ്കേതങ്ങളുടെ സങ്കീര്‍ണതകളുമുണ്ട്. ആസ്വാദനതലത്തിലെ പ്രശ്നങ്ങളുമുണ്ട്.
അതിനാല്‍ ഏതെങ്കിലും കാലഘട്ടത്തിലെ കവിതയുടെ കുറവായോ, മേന്മയായോ ഇതിനെ കാണേണ്ടതില്ല എന്നാണ് തോന്നിയിട്ടുളളത്.
സാഹിത്യവായന കുറയുന്നുണ്ടോ, പ്രത്യേകിച്ചും കവിത
കവിതാപുസ്തകം എത്തുന്നില്ല എന്നതാണു പ്രശ്നം. ഞാന്‍ കൂട്ടുകാരുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ലൈബ്രറി കൗണ്‍സിലിന്റെ മേളയില്‍ പ്രമുഖ പ്രസാധകന്റെ സ്റ്റാളിൽ ചെല്ലുന്നു. എന്നാല്‍ ജനപ്രിയ നോവലുകൾ അവിടെ നിരത്തിവച്ചിട്ടുണ്ട്. കവിതാസമാഹാരങ്ങൾ ഒളിച്ചുവച്ചിരിക്കുന്നു.
പുതിയ ചെറുപ്പക്കാരുടെ കവിത കാണാനേയില്ല. പിന്നെയെന്തിനാണ് അവരിതൊക്കെ പ്രസിദ്ധീകരിക്കുന്നത് എന്ന് ചോദിച്ചു. പിന്നെ മറ്റൊരു കാര്യം പറയാം. ഹൈസ്കൂള്‍തലം വരെയുള്ള അധ്യാപകര്‍ പലരും കണക്കിന് കഷ്ടി ജയിക്കുന്നവരെ കണക്ക് പഠിപ്പിക്കുന്നതുപോലെയാണ് കവിത പഠിപ്പിക്കുന്നത്.
അന്നത്തെ കാലത്ത് ദുരിതപൂര്‍ണമായ ഒരു പ്രവര്‍ത്തിയായി കവിത പഠിക്കുന്നത് എനിക്ക് തോന്നിയിട്ടുണ്ട്. ഒട്ടുമിക്ക അധ്യാപകരും പുതിയ കവിത വായിക്കുന്നില്ല. അതെല്ലാം വായിച്ചിട്ടുവേണമല്ലോ, ക്ലാസില്‍ അവരെ പരിചയപ്പെടുത്താന്‍. അതും ഒരു പ്രശ്നമാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ ‘തൊഴിലാളി’യായിഎഴുത്തുകാരൻ മാറുന്നത്
എന്നെ സംബന്ധിച്ചാണെങ്കിൽ, ഞാന്‍ രാഷ്ട്രീയക്കാരനായതിനുശേഷമാണ് കവിയാകാന്‍ ശ്രമിച്ചത്. അതിനു പാര്‍ട്ടിയുടെ ഇടങ്ങളിലൊന്നും ഞാന്‍ പോയിട്ടില്ല. എഴുത്ത് വളരാനുള്ള ഇടമായി രാഷ്ട്രീയപ്രവര്‍ത്തനത്തെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.
പൂര്‍ണമായും നന്മ നിറഞ്ഞ ഒന്നായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പറയാന്‍ കഴിയുമോ. അതില്‍ പുഴുക്കുത്തുകളും കാണും. പൂര്‍ണമായി നന്മയിലെത്തിയിട്ട് സ്വീകരിക്കാനിരിക്കുന്ന രാഷ്ട്രീയമേത് എന്നാണ് എനിക്കു ചോദിക്കാനുള്ളത്.
Movies
സ്കൂൾ കാലഘട്ടത്തിൽ തനിക്ക് ഉണ്ടായ മോശം അനുഭവങ്ങൾ വിവരിച്ച് നടി ഷെഫാലി ഷാ. തന്റെ രൂപത്തെക്കുറിച്ച് പലരും നിരവധി കമന്റുകൾ പറയാറുണ്ടായിരുന്നുവെന്നും ബോഡി ഷെയ്മിംഗ് ലഭിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.
സ്കൂളിൽ നിന്ന് സഹപാഠികളിൽ പലരും തന്നെ കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ പോലും താൻ സുന്ദരിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നും നടി പറഞ്ഞു. ടൈംസ് നൗവിനുനൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
സ്കൂളിൽ ആരും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. വളരുന്ന പ്രായത്തിൽ, മറ്റുള്ളവരിൽ നിന്ന് താൻ സുന്ദരിയല്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളിൽ വച്ച് പലരും കളിയാക്കി.
തന്നെ സ്ഥിരം ഇടിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ എന്നെ "തെലു' എന്ന് വിളിക്കാറുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു റെസ്റ്ററന്റിൽ വച്ച് ആ പഴയ സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവരോട് തനിക്ക് സഹതാപമാണ് തോന്നിയത്.
നീ കുറച്ചുകൂടി മെലിഞ്ഞിരുന്നെങ്കിൽ കാണാൻ നല്ല ഭംഗിയുണ്ടാകുമായിരുന്നു എന്ന് പലരും പറഞ്ഞിരുന്നു. ഇന്നും ആരെങ്കിലും ഞാൻ സുന്ദരിയാണെന്ന് പറഞ്ഞ് പുകഴ്ത്തിയാൽ അത് പൂർണമായി ഉൾക്കൊള്ളാൻ പ്രയാസമാണ്, ഞാൻ സുന്ദരിയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
"എനിക്ക് എന്റെ രൂപം ഇഷ്ടമല്ല. ഞാൻ ഒരിക്കലും മെലിഞ്ഞിരിക്കില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ മെലിഞ്ഞിരിക്കില്ല. വളരെ അപൂർവമായി മാത്രമേ ഞാൻ എന്നെത്തന്നെ നോക്കുകയും 'ഓ! ഞാൻ നന്നായി കാണപ്പെടുന്നു' എന്ന് പറയുകയും ചെയ്യാറുള്ളൂ. പക്ഷേ എനിക്ക് അത് കാണാൻ കഴിയുന്നില്ല. ആരെങ്കിലും 'നീ സുന്ദരിയാണ്' എന്ന് എന്നെ പ്രശംസിക്കുമ്പോൾ, എനിക്ക് അംഗീകരിക്കാൻ കഴിയില്ല.'- ഷെഫാലി ഷാ പറഞ്ഞു.