Education
തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2026-28 ബാച്ചിലേക്കുളള അഭിമുഖം 16നു രാവിലെ 10 മുതൽ നടക്കും.
50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദവിദ്യാർഥികൾക്കും കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡ് ഉള്ളവർക്കും, അതിനായി മേയ് അവസാനവാരം നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കും ഈ അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽവിവരങ്ങൾക്ക്: 9496366741/ 8547618290,
Movies
പ്രൊഡക്ഷന്‍ കണ്ട്രോളര്, എക്സിക്യൂട്ടീവ്, നടന്...ട്വിസ്റ്റും സസ്പെന്‍സുമുള്ള മൂന്നു പതിറ്റാണ്ടിന്റെ ജീവിത തിരക്കഥയാണ് നന്ദു പൊതുവാളിന്റെ സിനിമാസമ്പാദ്യം. കഥകള്‍ക്കും ജീവിതത്തിനും നടുവില്‍ കയ്യെത്തുംദൂരത്ത് മോഹിച്ച വേഷങ്ങളില്‍ പലരും ആടിത്തിമിര്ക്കുമ്പോള് അഭിനയമോഹം ഉള്ളിലൊതുക്കി നന്ദു പ്രൊഡക്ഷന്റെ കാര്യക്കാരനായി.
അതിനിടെ, ചെറിയ വേഷങ്ങളില്‍ മിന്നിമറഞ്ഞ എത്രയെത്ര കഥാമുഹൂര്‍ത്തങ്ങള്‍. ഒടുവില്‍, 2024ല്‍ സൈജുകുറുപ്പിന്റെ "ഭരതനാട്യ'ത്തിലും അതിന്റെ രണ്ടാംഭാഗം "മോഹിനിയാട്ട'ത്തിലും അശോകന് എന്ന ശ്രദ്ധേയവേഷം. കളക്ഷന്‍ ഭണ്ഡാരത്തില് മോഹിനിയാട്ടം 25 കോടി പിന്നിടുമ്പോള്‍ തന്റെ കഥാപാത്രം ഹിറ്റായതിന്റെ സംതൃപ്തിയിലാണ് നന്ദു.
"എന്റെ കരിയറിലെ വലിയ ഹിറ്റാണു മോഹിനിയാട്ടം. ഇതുവരെ വിളിക്കാത്ത പല സംവിധായകരും എന്നെ വിളിച്ച് അഭിനന്ദനമറിയിച്ചു. ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നു പലരും പറഞ്ഞത് അംഗീകാരമാണ്. ഇതിനു മൂന്നാംഭാഗം വരുമെന്നാണു പ്രതീക്ഷ'- നന്ദു പറയുന്നു.
സിനിമയിലെ തുടക്കം..?
ഒമ്പതാം ക്ലാസിലാണ് അഭിനയത്തുടക്കം. അച്ഛന്റെ മുണ്ടുമുടുത്ത് പി. ചന്ദ്രകുമാറിന്റെ "സമയമായില്ലാ പോലും' സിനിമയിലെ ജാഥാസീനില്. എന്റെ നാടായ ഏലൂരിലായിരുന്നു ഷൂട്ടിംഗ്. ആ സീനിലേക്ക് കുറേയാളുകളെ സംഘടിപ്പിച്ചു.
പിന്നീടു ഹാസ്യകലാപ്രകടനവും കോമഡി സ്കിറ്റുകളുമായി കുറേക്കാലം. കൊതുകു നാണപ്പന്റെ "ത്രീ മസ്ക്വിറ്റോസാ'യിരുന്നു പ്രചോദനം. അക്കാലത്തു മുംബൈയില്‍ ഹൈ സെറ്റപ്പിലായിരുന്നു അച്ഛന്റെ ബന്ധുക്കള്‍. പഠനം മറന്ന് ശ്രദ്ധ നാടകത്തിലായപ്പോള് അച്ഛന് അവരോട് എന്റെ ജോലിക്കാര്യം സൂചിപ്പിച്ചു. അവര്‍ നോക്കട്ടെ എന്നു പറയുന്നതിനുമുമ്പ് അച്ഛന് എന്നെ നാടുകടത്തി!
അങ്ങനെ എണ്‍പതുകളില്‍ ബോംബെയില്‍ എയര്‍ കാര്‍ഗോ അസിസ്റ്റന്റായി. അവിടെ സുഹൃത്തുക്കളായ രവികുമാര്‍, മണി നായര്‍ എന്നിവരുമായി ചേര്‍ന്ന് തരംഗിണി ഓര്‍ക്കസ്ട്ര തുടങ്ങി. ഒട്ടേറെ താരനിശകള്‍. നാട്ടില്‍ നിന്നു പിന്നണിഗായകരെ പങ്കെടുപ്പിച്ച് ഗാനമേളകള്‍. ക്രമേണ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കലായി എന്റെ പ്രധാന ജോലി! അതിനിടെ മുംബൈയിലെത്തിയ മിമിക്രി ആര്‍ട്ടിസ്റ്റ് അബിയുമായി ചേര്‍ന്ന് മലയാളി സമാജങ്ങളുടെ പരിപാടികളില്‍ പ്രോഗ്രാം ചെയ്തുതുടങ്ങി. രണ്ടരവര്‍ഷം കഴിഞ്ഞ് അബി നാട്ടിലേക്കു മടങ്ങി.
കുറേ നാളുകള്‍ക്കുശേഷം ജീവിതത്തിന്റെ മുംബൈ ഷെഡ്യൂളിനു പായ്ക്കപ്പ് പറഞ്ഞ് നാട്ടിലെത്തിയപ്പോള്‍ അബി എന്നെ കൊച്ചിന് ഓസ്കാറില്‍ ചേര്‍ത്തു. പിന്നീട് കൊച്ചിന് സാഗര്‍ എന്ന ട്രൂപ്പ് തുടങ്ങിയപ്പോള്‍ ദിലീപ്, നാദിര്‍ഷ, കോട്ടയം നസീര്‍, സലീംകുമാര്‍, ഏലൂര്‍ ജോര്‍ജ്, ടിനി ടോം, ഗിന്നസ് പക്രു, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ട്രൂപ്പില്‍ എന്നെയും കൂട്ടി. കോമഡി സ്കിറ്റുകളില് അഭിനയിച്ചു.
പിന്നീടു വീഡിയോ കാസറ്റുകളുടെ കാലമായി. സൈനുദീനൊപ്പം കാസറ്റ് ചെയ്തു. നാദിര്‍ഷ പാരഡിയെഴുതിയ കാസറ്റുകള്‍ വിഷ്വല്‍ ചെയ്തപ്പോള്‍ ആര്‍ട്ടിസ്റ്റുകളെ സംഘടിപ്പിക്കാൻ അവസരമുണ്ടായി. അതു സംവിധാനം ചെയ്യാന്‍ ദിലീപിനൊപ്പം അന്ന് സംവിധാന സഹായി ആയിരുന്ന ലാല്‍ ജോസും വന്നിരുന്നു.
സിനിമയില്‍ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റ് ചെയ്താല്‍ രക്ഷപ്പെടാമെന്ന് ലാല്‍ ജോസിന്റെ ഐഡിയ. ദിലീപിന്റെ "സല്ലാപം' ഹിറ്റായ സമയം. ദിലീപിന്റെ സഹായത്തിൽ സെവന്‍ആര്‍ട്സ് മോഹനുമായി പരിചയത്തിലായി.
തുടര്‍ന്ന് "ലേല'ത്തില്‍ പ്രൊഡക്ഷന്‍ മാനേജരായി സിനിമയിലേക്ക്. ആനക്കാട്ടില്‍ വൈന്‍സ് ഷോപ്പിലെ ജോലിക്കാരനായി സ്ക്രീനിലുമെത്തി. അവിടംതൊട്ട് ജോഷിസാറിന്റെ മിക്ക സിനിമകളുടെയും ഭാഗമായി.
എല്ലാറ്റിലും സെവന് ആര്‍ട്സ് മോഹനായിരുന്നു കണ്ട്രോളര്. സുരേഷ്ഗോപി, രഞ്ജിപണിക്കര്‍ ബന്ധങ്ങള്‍ക്കും തുടക്കം. തുടര്‍ന്നു ലാല്‍ ജോസ്, പ്രിയദര്ശന്, ജോഷി സിനിമകളില്‍ പ്രൊഡക്ഷന്ചുമതല. അവരുടെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളും ചെയ്തു.
ഹരികുമാരന്‍ തമ്പി നിര്‍മിച്ച് കലാഭവന്‍ അന്‍സാറിന്റെ തിരക്കഥയില്‍ ബാലു കിരിയത്ത് സംവിധാനം ചെയ്ത "മിമിക്സ് ആക്ഷന്‍ 500'ൽ പത്തു നായകന്മാരില് ഒരാളായി അഭിനയിച്ചു. ശങ്കരന്‍കുട്ടി, അതായിരുന്നു കഥാപാത്രം. ലാല്‍ ജോസിന്റെ "ചന്ദ്രനുദിക്കുന്ന ദിക്കില്‍' കന്നട വേഷം. "മറവത്തൂര്‍ കനവി'ല്‍ പള്ളിയിലെ പാട്ടുകാരന്. കരുണാമയനേ എന്ന ഹിറ്റ് പാട്ടുസീനില്‍. സത്യന് അന്തിക്കാടിന്റെ "ഭാഗ്യദേവത'യിലും "പുതിയ തീരങ്ങളി'ലും കാരക്ടര്‍ വേഷങ്ങൾ.
കാമ്പുള്ള കഥാപാത്രങ്ങൾ ആഗ്രഹിച്ചിരുന്നില്ലേ..?
തുടര്‍ച്ചയായി അഭിനയിക്കാന്‍ കിട്ടിയാലല്ലേ വരുമാനമുണ്ടാവുകയുള്ളൂ. അഭിനയം മിക്കപ്പൊഴും ചെറിയ വേഷങ്ങളിലൊതുങ്ങി. വരുമാനം പ്രൊഡക്ഷനില്‍ നിന്നായിരുന്നു. എല്ലാവരുമായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവര്ക്കും എന്നെ അറിയാവുന്നതുമാണ്.
നേരിട്ടു കാണുമ്പോള്‍ " ഉറപ്പായും വിളിക്കും, ധൈര്യമായിരിക്ക്' എന്നൊക്കെ പറയും. പല വേഷങ്ങളും കാണുമ്പോള്‍ "ഈശ്വരാ അത് എനിക്കു തന്നിരുന്നെങ്കില്‍, എന്താണു വിളിക്കാത്തത്' എന്നൊക്കെ വിചാരിച്ചിട്ടുണ്ട്. സച്ചിയുടെ"ഡ്രൈവിംഗ് ലൈസന്‍സി'ലെ പ്രൊഡക്ഷന്‍ കണ്ട്രോളർ, ജോഷിയുടെ "പാപ്പനി'ലെ രവിവര്‍മന്റെ മാനേജര്‍ വേഷം, പ്രിയദർശന്റെ "അറബീം ഒട്ടകോം പി. മാധവന് നായരും' സിനിമയിലെ വേഷം, 'വെട്ട'ത്തിലെ ട്രെയിന്‍ യാത്രികന്, ഷാഫി, റാഫി സിനിമകളിലെ വേഷങ്ങള്‍...ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടു.
ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലുമെത്തിയത്..?
Kerala
തിരുവനന്തപുരം: മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന്റെ ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. 11,21,000 രൂപ അഭിമുഖത്തിന് ചെലവായെന്നും സർക്കാർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
തിരുവല്ല സ്വദേശി റിജോ വള്ളംകുളമാണ് ഇതു സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത് വിട്ടത്. അതേസമയം അഭിമുഖത്തിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. കണ്ടും മിണ്ടിയും ഇരുവരും എന്ന പേരിൽ നടത്തിയ അഭിമുഖത്തിന്റെ ചിത്രീകരണം രണ്ട് ദിവസങ്ങളിലായി ക്ലിഫ് ഹൗസിലാണ് നടത്തിയത്.
അഭിമുഖത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. അതേസമയം അഭിമുഖം പിആർ വർക്കാണെന്ന് പ്രതിപക്ഷം പരിഹസിച്ചിരുന്നു. ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നാണ് സിപിഎം പറഞ്ഞത്.
Movies
പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കഥയെഴുതി സംവിധാനം ചെയ്ത "കരുതൽ’ എന്ന ചിത്രം പ്രേക്ഷകരിൽ നേർത്ത നോവു പടർത്തിയ ഒന്നായിരുന്നു. വലിയ വീടുകളിൽ തനിച്ചായിപ്പോകുന്ന പ്രായമായ മാതാപിതാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. ഒരു ഫോൺവിളിക്കും കരുതൽ സ്പർശത്തിനും കാത്തിരിക്കുന്നവരുടെ കഥ.. സിനിമയെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നു...
ഈ പ്രമേയം തെരഞ്ഞെടുക്കാനുള്ള കാരണം?
കാലത്തിന് അനിവാര്യമായ പ്രമേയമാണെന്ന് ഉറപ്പുണ്ടായിരുന്നു. പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീടുകൾ നാട്ടിൽ ഒട്ടേറെയുണ്ട്. പഠനത്തിനും ജോലിക്കുമായി പോകുന്ന മക്കൾ നാട്ടുകാർ എന്തുപറയും എന്ന ന്യായംവച്ച് ഇവരെ സംരക്ഷണകേന്ദ്രങ്ങളിലാക്കാനും തയാറാകുന്നില്ല. വിദേശങ്ങളിൽ.
പലപ്പോഴും ഈ മാതാപിതാക്കളുടെ ജീവനുപോലും മോഷ്ടാക്കളിൽനിന്നൊക്കെ ഭീഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സിനിമയെക്കുറിച്ചു ചിന്തിച്ചത്.
മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയപ്പോഴുണ്ടായ വ്യത്യാസം?
ഷോർട്ട്ഫിലിമുകളാണ് ഞാൻ മുന്‍പു ചെയ്തിരുന്നത്. പെട്ടെന്ന് ബിഗ് സ്ക്രീനിലേക്കു വന്നപ്പോൾ ഒരു തുടക്കക്കാരൻ എന്ന നിലയിൽ ധാരാളം വെല്ലുവിളികൾ നേരിട്ടിരുന്നു. എങ്കിലും പിന്തുണയായി ഒരു ടീം കൂടെയുണ്ടായതിനാൽ പേടി തോന്നിയില്ല.
കരുതൽ എന്ന ചിത്രം സമൂഹത്തിനു നൽകുന്ന സന്ദേശം?
ചിത്രത്തിന്റെ പേരിൽ തന്നെ അതിനുള്ള ഉത്തരവുമുണ്ട്. ലോകത്തിൽ ഏതൊരു ബന്ധം എടുത്തു നോക്കിയാലും അതിന്റെയെല്ലാം അടിസ്ഥാനം കരുതൽ ആണ്. മാതാപിതാക്കൾക്ക് മക്കളോടുള്ള കരുതൽ, അതുപോലെ തിരിച്ചും. കൂട്ടുകാരോടും കൂടപ്പിറപ്പുകളോടും സഹജീവികളോടുമുള്ള കരുതൽ, ഭാര്യാഭർതൃ ബന്ധം...
എല്ലാത്തിന്റേയും അടിസ്ഥാനം കരുതലാണ്. എല്ലാ ബന്ധങ്ങളെയും കരുതലോടെ കാണണം, എല്ലാ വ്യക്തികളേയും കരുതലോടെ കാണണം എന്ന സന്ദേശമാണ് സിനിമയിലൂടെ നൽകിയത്. മിക്കവരും ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളാണ് ചിത്രത്തിൽ പറഞ്ഞത്. ഇത് ഞങ്ങളുടെ കഥയാണല്ലോ എന്നാണ് സിനിമകണ്ടിറങ്ങിയ പലരും പറഞ്ഞത്. അതുതന്നെയാണ് ആദ്യ സിനിമ നൽകിയ സംതൃപ്തി.
National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിവികെ സ്ഥാനാർഥികളെ കണ്ടെത്താൻ അഭിമുഖം ആരംഭിച്ചു. സ്ഥാനാർഥിത്വം ആഗ്രഹിച്ച് നൂറുകണക്കിനു പേരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ഇവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ പണയൂരിലെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തിയാണ് അഭിമുഖം നടത്തുന്നത്. 234 മണ്ഡലങ്ങളിലും തനിച്ചു മത്സരിക്കാനാണ് നീക്കമെങ്കിലും ടിവികെയെ എൻഡിഎ സഖ്യത്തിലെത്തിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.
വിസിൽ ചിഹ്നമാണ് ടിവികെയ്ക്ക് അനുവദിച്ചിട്ടുള്ളത്. പാർട്ടി അധ്യക്ഷൻ വിജയ് പെരമ്പൂര്‍ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വികസനത്തില്‍ പിന്നോക്കം നില്ക്കുന്ന നിമയസഭാ മണ്ഡലത്തില്‍ നിന്നും താന്‍ ജനവിധി തേടുമെന്ന് നേരത്തെ വിജയ് പ്രഖ്യാപിച്ചിരുന്നു.
Movies
"പവിഴ മഴയേ’, "രതിപുഷ്പം’, "പറുദീസ’, "ഇല്യൂമിനാറ്റി’, "ആരാധികേ’, "ഏയ് ബനാനേ’, "ആദരാഞ്ജലി നേരട്ടെ’, "തലതെറിച്ചവര്‍’, "ബേബി ബേബി’, "ഹാര്‍ട്ട് അറ്റാക്ക്’, "നിലാ കായും വെളിച്ചം’, "കുഞ്ഞിക്കവിള്‍ മേഘമേ’...തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയൊരുക്കിയ വെബ്സീരീസ് "റോസ്ലിന്’ ഹോട്ട് സ്റ്റാറിനെ തീപിടിപ്പിച്ചു മുന്നേറുന്നു.
ജീത്തു ജോസഫിന്റെ സംവിധാനസഹായി സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത സീരീസില്‍ വിനീത്, മീന, സഞ്ജന ദിപു, ഹക്കീം ഷാജഹാന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍.
"റോസ്ലിന് എന്ന പതിനേഴുകാരിയുടെ ഒരവധിക്കാലം. നിങ്ങളും അവള്‍ക്കൊപ്പം ചെലവിടുന്നു എന്ന മാനസികാവസ്ഥയിൽ ഈ സീരീസ് കാണൂ. കഥാസഞ്ചാരം അതിവേഗത്തിലല്ലെങ്കിലും നിങ്ങള്‍ ഇതില്‍ ചെലവഴിക്കുന്ന സമയം പാഴാകാതെ, തൃപ്തിതരുന്ന, ഒരുപക്ഷേ ഞെട്ടിക്കുന്ന ഒരു കഥാവസാനം ഞാന്‍ ഉറപ്പുതരുന്നു’ -വിനായക് ശശികുമാർ പറയുന്നു.
തിരക്കഥയെഴുത്ത് ആഗ്രഹിച്ചിരുന്നോ..?
Kerala
തിരുവനന്തപുരം: കുട്ടിക്കാല ഓർമകൾ നടൻ മോഹൻലാലുമായി പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടും മിണ്ടിയും ഇരുവർ എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി മനസുതുറന്നത്.
ഒഴിവുവേളകൾ കിട്ടുവാണെങ്കിൽ വായനവും ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യറുള്ളത്. മലയാള സിനിമയിൽ മറക്കാനാവാത്ത സിനിമകളിലൊന്ന് അമൃതം ഗമയ ആണ്. ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ട്. ആക്ഷൻ പടങ്ങൾ കാണാനാണ് ഏറെയിഷ്ടം. രജനീകാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറുപ്പത്തിൽ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നു. ആ സമയത്ത് ലൈറ്റ് ഒന്നും ഇല്ലായിരുന്നു. എംഎല്‍എയായിരിക്കുമ്പോൾ തന്നെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാലമാണ്.
രാത്രിയിലെ ഇരുളിൽ ഏത് സമയവും എവിടെയും ഏത് പ്രേതവും ഭൂതവും പ്രത്യക്ഷപെടാമെന്നാണ് തോന്നിയിരുന്നത്. അതെല്ലാം വളര്‍ന്നപ്പോൾ താൻ തന്നെ മാറ്റിയെടുത്തു.
തനിക്കുള്ളത് രണ്ട് സഹോദരന്മാർ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളവർ ചെറുപ്രായത്തില്‍ തന്നെ വിട്ടുപോയെന്ന് സഹോദരങ്ങളെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
സന്യാസ ജീവിതത്തിന്റെ അംശം മനസിലുണ്ട്. മാതാപിതാക്കൾ ഈശ്വര വിശ്വാസികളായിരുന്നു. രാമായണവും കൃഷ്ണപ്പാട്ടും അമ്മയ്ക്ക് വായിച്ചുകൊടുക്കും. അഞ്ചാം തരത്തിൽ ആദ്യ പഠനം അവസാനിച്ചു. അമ്മ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
എന്റെ എല്ലാ കാര്യങ്ങളിലും തണലായി അമ്മ എന്നും കൂടെയുണ്ടായിരുന്നു. ഏറെ കരുതലോടെ എന്നെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എന്റെ അമ്മ. അമ്മയുടെ വേർപിരിയൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരക്ഷരം പോലും പുറത്ത് പറയാൻ സാധിച്ചിട്ടില്ല. അത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്.
അഞ്ചാം തരത്തിൽ പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയിരുന്ന ഒരു ബാല്യമായിരുന്നു തനിക്കുണ്ടായിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ കുട്ടി പഠിക്കട്ടെ എന്നാണ് അവർ പറഞ്ഞത്. അതറിഞ്ഞ് എത്തിയ പ്രധാനധ്യാപകനും മാനേജറും അമ്മയോട് സംസാരിച്ചതിന് പിന്നാലെയാണ് യുപി സ്കൂളിൽ ചേരുന്നതെന്നും അദ്ദേഹം ഓർത്തു.
യുപി സ്കൂളിൽ വച്ച് കഥാപ്രസംഗം നടത്തിയിരുന്നു. ചെറുപ്പത്തിൽ നന്നായി വായിക്കുമായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു. ടോൾസ്റ്റോയ്, വിക്ടർ ഹ്യൂഗോ, തകഴി എന്നിവരുടെ രചനകൾ വായിക്കുമായിരുന്നു. തനിക്കെതിരെ വരുന്ന വാർത്തകളിൽ വ്യാകുലപ്പെടാറില്ല, അതിൽ ഇടപെടാറില്ല.
ഇന്ന് വരെ ഒരു വാർത്തയിലും നേരിട്ട് വിളിച്ച് ഇടപെടൽ നടത്തിയിട്ടില്ല. പാർട്ടിയോടുള്ള എതിർപ്പാണ് തന്നെ പറ്റിയുള്ള വാർത്തകൾ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴിവുവേളകൾ കിട്ടുവാണെങ്കിൽ വായന, ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യറുള്ളത്.
ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് പുറത്തിറങ്ങും. സോഷ്യൽ മീഡിയ പേജുകളിലൂടെയും ചാനലുകളിലൂടെയും അഭിമുഖത്തിന്റെ പൂർണരൂപം കാണാം.
കണ്ടും മിണ്ടിയും ഇരുവർ എന്നാണ് അഭിമുഖത്തിന് നൽകിയിരിക്കുന്ന പേര്. രണ്ട് ദിവസമെടുത്ത് ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് അഭിമുഖത്തിന്റെ ഉള്ളടക്കമെന്നാണ് പുറത്തുവന്ന ടീസർ നൽകുന്ന സൂചന.
സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖം തയാറാക്കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിമുഖത്തെ പിആർ സ്റ്റണ്ട് എന്ന് പ്രതിപക്ഷം പരിഹസിച്ചിരുന്നു. എന്നാൽ മോഹൻലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നാണ് സിപിഎം മറുപടി.
Education
ചങ്ങനാശേരി: അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 2026-27 അധ്യയന വര്‍ഷത്തിലേക്ക് താഴെ സൂചിപ്പിച്ചിരിക്കുന്ന വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു.
വിഷയങ്ങള്‍: ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹോം സയന്‍സ്.
നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ മാര്‍ച്ച് അഞ്ചിന് മുന്‍പായി അതിരൂപത കോര്‍പറേറ്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതി നേരിട്ട് അറിയിക്കും.
Samskarikam
നിഗൂഢതകൾ ഒളിപ്പിക്കാതെ, തന്റെ പരിസരങ്ങളിലെ ജീവിതം എഴുതുന്നു എൻ.ആർ. രാജേഷ്. മനുഷ്യനും പ്രകൃതിയും തമ്മിൽ നേരിട്ടുള്ള സംവാദമോ/ഇഴുകിച്ചേരലോ ആയി മാറുന്നു കവിതകൾ.
"സ്ക്രൂ ഡ്രൈവറിലെ മഴവില്ല്' എന്ന പുതിയ കാവ്യസമാഹാരത്തെ മുൻനിർത്തിയുള്ള സംഭാഷണം.
കവിതയിൽ 28 വര്‍ഷം പിന്നിടുന്നു. കവിതയിലെ ജീവിതം എങ്ങനെയായിരുന്നു. കവിത എങ്ങനെ മാറിയെന്നാണ് വിലയിരുത്തൽ
കവിതയില്‍ ഇപ്പോള്‍ സ്വതന്ത്രമായി ആര്‍ക്കും എഴുതാം. സ്വന്തം പരിസരത്തെ, വ്യത്യസ്ഥമായ ഭാഷയിലും നോട്ടങ്ങളിലും അവതരിപ്പിക്കുന്നവരാണ് കവിതയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അല്ലാത്തവരുണ്ട്. ഇനിയുള്ള കാലം തൊഴിലിടങ്ങളില്‍പ്പോലും പിടിച്ചുനില്‍ക്കുന്നത് പുതുക്കപ്പെടുന്ന മനുഷ്യരായിരിക്കും.
എനിക്കു മുന്‍പുള്ള എഴുത്തും എനിക്കു ശേഷമുള്ള എഴുത്തും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. അതിനെ നിരന്തരം എഡിറ്റ് ചെയ്യാനുള്ള ശ്രമങ്ങളാണ് എന്റെ എഴുത്ത്. അതിവേഗം നഗരമായിക്കൊണ്ടിരിക്കുന്ന ഇടങ്ങളാണ് എന്റെ കവിതയില്‍ പലപ്പോഴും കടന്നുവരുന്നത്.
നാം ജീവിക്കുന്ന പരിസരമാണ് നമ്മുടെ കവിതയെ മാറ്റുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കവിത പലപ്പോഴും സാധാരണക്കാരുടെ വിഷയമേ അല്ലെന്നു തോന്നിയിട്ടുണ്ട്.
ലാവണ്യഭാഷയില്നിന്ന് ജീവിതപരിസരഭാഷയിലേക്കുള്ള മാറ്റം
ലാവണ്യഭാഷയില്നിന്ന് കവിത പൂര്‍ണമായി മാറി എന്നു തോന്നിയിട്ടില്ല. ജീവിതപരിസരമുള്ള ലാവണ്യ ഭാഷയായി അത് കവിതയില്‍ ഹിറ്റാക്കിയെടുക്കുന്നവരുണ്ട്. എന്നാല്‍ അതിനുമുന്നെ തന്നെ ജീവിതപരിസരഭാഷ പല മുതിര്‍ന്ന കവികളിലും ഉണ്ടായിരുന്നു.
ജീവിതപരിസരഭാഷയില് എഴുതുമ്പോള്‍ പരുക്കനായി മാറുന്ന എഴുത്തുകാര്‍, സൗന്ദര്യം വെട്ടിക്കളയുന്ന എഴുത്തുകാര്‍, സുന്ദരിയായി കവിതയെ മേക്കപ്പ് റൂമിലേക്ക് മാറ്റാത്തവര് ഏറ്റവും കുറവ് വായനക്കാരെ നേടുന്ന കാലമാണിത്.
2000 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ എഴുതിയിട്ടുള്ള കവികള്‍ക്ക് ഒരു കൂട്ടായ്മയൊന്നും ഉണ്ടായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ പറഞ്ഞ ഈ തലമുറമാത്രം സംഘകവികള്‍ ആയിരുന്നില്ല, എന്ന് തോന്നിയിട്ടുണ്ട്.
അവരുടെ കവിതാകാലവും, കവിതയും പുനര്‍വായനകള്‍ ഉണ്ടാകേണ്ടവയായിരുന്നു. അക്കാലത്ത് എഴുതിയിട്ടുള്ള ഫ്രെയിമുകള്‍ ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടി മാത്രം.
സമൂഹമാധ്യമങ്ങളില്‍ ഗൗരവകരമായ എഴുത്ത് ഉണ്ടാകുന്നുണ്ടോ
സമൂഹമാധ്യമങ്ങളില്‍ കടലാസ് മാധ്യമങ്ങളിലെപ്പോലെ നന്നായി എഴുതുന്നവരും മോശമായി എഴുതുന്നവരും ഉണ്ട്. എഡിറ്റിംഗിനുള്ള ക്ഷമ എഴുത്തുകാരന് കാണിക്കണമെന്ന് മാത്രമേ തോന്നിയിട്ടുള്ളു.
സത്യാനന്തരകാലഘട്ടത്തിലെ എഴുത്ത്, ആകുലതകളും പ്രതീക്ഷകളും
ആകുലതകളൊന്നുമില്ല. എഴുത്തുകാരില്‍ മാത്രമായിട്ടല്ലല്ലോ ലോകത്തിന്റെ ആകുലതകളും പ്രതീക്ഷകളും കിടക്കുന്നത്. മറിച്ച്, രാഷ്ട്രീയപരമായി പരിശോധിച്ചാല്‍, രാഷ്ട്രീയം സംസാരിക്കുന്ന എഴുത്തുകാരില്‍ മാത്രമേ ആകുലതകളും പ്രതീക്ഷകളും അത്തരത്തില്‍ തോന്നുന്നുള്ളു.
ഇനി എഴുത്തിന്റെ കാര്യത്തില്‍ മാത്രമാണെങ്കില്‍ കരുത്തുള്ള രചനകള്‍ എപ്പോഴും രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. അത് എക്കാലത്തും അങ്ങനെതന്നെയാണ്. പുതിയ കാലത്തെ ശബ്ദങ്ങളെയും ജീവിതത്തെയും അടയാളപ്പെടുത്താന്‍ കഴിയുന്നവരാകണം ചെറുപ്പക്കാരായ എഴുത്തുകാര്‍ എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളു.
അവരുടെ കാലഘട്ടത്തിലെ പ്രത്യേകതകള്‍ ആവിഷ്കരിക്കുന്നത് കാത്തിരിക്കുന്ന ഒരു വായനക്കാരന് കൂടിയാണ് ഞാന്‍.
പുതുകവിത ഭാഷാവ്യവഹാരം മാത്രമായി ഒതുങ്ങിയോ
ഭാഷയില്‍ ഒന്നും ചെയ്യാതെ "പാട്ടുകവിത'യിൽ എന്തെങ്കിലും ചെയ്യുന്നതാണ് കവിതയെന്നു തെറ്റിദ്ധരിക്കുന്ന ഒരിടത്താണ് നമ്മള് ജീവിക്കുന്നത്. ഞാന്‍ മുമ്പ് പറഞ്ഞല്ലോ നന്നായി എഴുതുന്ന ഒരുപാട് കവികളുണ്ട്.
അങ്ങനെ ഭാഷാവ്യവഹാരത്തെപ്പറ്റി പറയുന്നവര്‍ അത്തരം എഴുത്തുകാരുടെ കവിതകളിലേക്കും. ഒറ്റപ്പെട്ട ഒന്നോ രണ്ടോ കവിതകളെഴുതി മാഞ്ഞുപോയ ചിലരുടെ കവിതകളും വായിക്കണം. എല്ലാ കാലത്തും ഭാഷാവ്യവഹാരം ഉണ്ട്. ഇക്കാലം മാത്രമായി തിന്മയില്ല, നന്മയും.
തിന്മയും ഗുണവും ഗുണമില്ലായ്മയും നന്മയും ചേര്‍ന്നതാണ് എല്ലാ കാലങ്ങളും. അതെല്ലാം എല്ലാ കാലത്തെയും കവിതയിലും ഉണ്ടാകും. ഇക്കാലം എന്ന ഒരു തറഞ്ഞുനില്ക്കല് അതിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നേയില്ല.
വായനയുടെ അവസാനം അസ്തമിക്കുന്നുവോ
കവിതയെ കാലം തിരിച്ചു വായിച്ചാലും ഇല്ലെങ്കിലും എല്ലാക്കാലത്തും വായനയുടെ അവസാനം അസ്തമിക്കുന്ന കവിതകളുണ്ട്. ആവിഷ്കാര സങ്കേതങ്ങളുടെ സങ്കീര്‍ണതകളുമുണ്ട്. ആസ്വാദനതലത്തിലെ പ്രശ്നങ്ങളുമുണ്ട്.
അതിനാല്‍ ഏതെങ്കിലും കാലഘട്ടത്തിലെ കവിതയുടെ കുറവായോ, മേന്മയായോ ഇതിനെ കാണേണ്ടതില്ല എന്നാണ് തോന്നിയിട്ടുളളത്.
സാഹിത്യവായന കുറയുന്നുണ്ടോ, പ്രത്യേകിച്ചും കവിത
കവിതാപുസ്തകം എത്തുന്നില്ല എന്നതാണു പ്രശ്നം. ഞാന്‍ കൂട്ടുകാരുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ലൈബ്രറി കൗണ്‍സിലിന്റെ മേളയില്‍ പ്രമുഖ പ്രസാധകന്റെ സ്റ്റാളിൽ ചെല്ലുന്നു. എന്നാല്‍ ജനപ്രിയ നോവലുകൾ അവിടെ നിരത്തിവച്ചിട്ടുണ്ട്. കവിതാസമാഹാരങ്ങൾ ഒളിച്ചുവച്ചിരിക്കുന്നു.
പുതിയ ചെറുപ്പക്കാരുടെ കവിത കാണാനേയില്ല. പിന്നെയെന്തിനാണ് അവരിതൊക്കെ പ്രസിദ്ധീകരിക്കുന്നത് എന്ന് ചോദിച്ചു. പിന്നെ മറ്റൊരു കാര്യം പറയാം. ഹൈസ്കൂള്‍തലം വരെയുള്ള അധ്യാപകര്‍ പലരും കണക്കിന് കഷ്ടി ജയിക്കുന്നവരെ കണക്ക് പഠിപ്പിക്കുന്നതുപോലെയാണ് കവിത പഠിപ്പിക്കുന്നത്.
അന്നത്തെ കാലത്ത് ദുരിതപൂര്‍ണമായ ഒരു പ്രവര്‍ത്തിയായി കവിത പഠിക്കുന്നത് എനിക്ക് തോന്നിയിട്ടുണ്ട്. ഒട്ടുമിക്ക അധ്യാപകരും പുതിയ കവിത വായിക്കുന്നില്ല. അതെല്ലാം വായിച്ചിട്ടുവേണമല്ലോ, ക്ലാസില്‍ അവരെ പരിചയപ്പെടുത്താന്‍. അതും ഒരു പ്രശ്നമാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ ‘തൊഴിലാളി’യായിഎഴുത്തുകാരൻ മാറുന്നത്
എന്നെ സംബന്ധിച്ചാണെങ്കിൽ, ഞാന്‍ രാഷ്ട്രീയക്കാരനായതിനുശേഷമാണ് കവിയാകാന്‍ ശ്രമിച്ചത്. അതിനു പാര്‍ട്ടിയുടെ ഇടങ്ങളിലൊന്നും ഞാന്‍ പോയിട്ടില്ല. എഴുത്ത് വളരാനുള്ള ഇടമായി രാഷ്ട്രീയപ്രവര്‍ത്തനത്തെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.
പൂര്‍ണമായും നന്മ നിറഞ്ഞ ഒന്നായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പറയാന്‍ കഴിയുമോ. അതില്‍ പുഴുക്കുത്തുകളും കാണും. പൂര്‍ണമായി നന്മയിലെത്തിയിട്ട് സ്വീകരിക്കാനിരിക്കുന്ന രാഷ്ട്രീയമേത് എന്നാണ് എനിക്കു ചോദിക്കാനുള്ളത്.
Movies
സ്കൂൾ കാലഘട്ടത്തിൽ തനിക്ക് ഉണ്ടായ മോശം അനുഭവങ്ങൾ വിവരിച്ച് നടി ഷെഫാലി ഷാ. തന്റെ രൂപത്തെക്കുറിച്ച് പലരും നിരവധി കമന്റുകൾ പറയാറുണ്ടായിരുന്നുവെന്നും ബോഡി ഷെയ്മിംഗ് ലഭിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.
സ്കൂളിൽ നിന്ന് സഹപാഠികളിൽ പലരും തന്നെ കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ പോലും താൻ സുന്ദരിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നും നടി പറഞ്ഞു. ടൈംസ് നൗവിനുനൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
സ്കൂളിൽ ആരും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. വളരുന്ന പ്രായത്തിൽ, മറ്റുള്ളവരിൽ നിന്ന് താൻ സുന്ദരിയല്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളിൽ വച്ച് പലരും കളിയാക്കി.
തന്നെ സ്ഥിരം ഇടിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ എന്നെ "തെലു' എന്ന് വിളിക്കാറുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു റെസ്റ്ററന്റിൽ വച്ച് ആ പഴയ സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവരോട് തനിക്ക് സഹതാപമാണ് തോന്നിയത്.
നീ കുറച്ചുകൂടി മെലിഞ്ഞിരുന്നെങ്കിൽ കാണാൻ നല്ല ഭംഗിയുണ്ടാകുമായിരുന്നു എന്ന് പലരും പറഞ്ഞിരുന്നു. ഇന്നും ആരെങ്കിലും ഞാൻ സുന്ദരിയാണെന്ന് പറഞ്ഞ് പുകഴ്ത്തിയാൽ അത് പൂർണമായി ഉൾക്കൊള്ളാൻ പ്രയാസമാണ്, ഞാൻ സുന്ദരിയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
"എനിക്ക് എന്റെ രൂപം ഇഷ്ടമല്ല. ഞാൻ ഒരിക്കലും മെലിഞ്ഞിരിക്കില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ മെലിഞ്ഞിരിക്കില്ല. വളരെ അപൂർവമായി മാത്രമേ ഞാൻ എന്നെത്തന്നെ നോക്കുകയും 'ഓ! ഞാൻ നന്നായി കാണപ്പെടുന്നു' എന്ന് പറയുകയും ചെയ്യാറുള്ളൂ. പക്ഷേ എനിക്ക് അത് കാണാൻ കഴിയുന്നില്ല. ആരെങ്കിലും 'നീ സുന്ദരിയാണ്' എന്ന് എന്നെ പ്രശംസിക്കുമ്പോൾ, എനിക്ക് അംഗീകരിക്കാൻ കഴിയില്ല.'- ഷെഫാലി ഷാ പറഞ്ഞു.